Sunday 11 July 2010

പുത്രന്‍


ആര്‍ദ്രമാം ചില്ലയില്‍ നിന്നൊരു മഞ്ഞുകണം പൊഴിയുമ്പോളരിയുന്നു ഞാനെന്റെ നൊമ്പരങ്ങള്‍ ...
നനുത്തോരാ കുളിരില്‍ മിഴിനീര്‍കനങ്ങളെ മഞ്ഞുനീര്‍ തുള്ളിയായ് കാണുന്ന ഭാവനയെ
എരിഞ്ഞടങ്ങുന്നേന്‍ പിതാവിന്‍ ആത്മശാന്തിക്കായ് സമര്‍പ്പിക്കട്ടെ …
മടങ്ങുകയാണ് ഞാന്‍ ഈ പുണ്യ ഭൂമിയില്‍ എന്നച്ചന്റെ കര്‍മ്മത്തിന്‍ തിരശീല വീഴവെ
ഇടറാതെ നടക്കണം ഇനിയെന്റെ വീഥിയില്‍ കര്‍മ്മങ്ങള്‍ തന്‍ ഭാരത്തെയെന്തി ….
കര്‍മ വീഥിയില്‍ ബാലിചോരുരുട്ടി കാത്തിരിക്കുന്നു ഞാന്‍ ബലിക്കാക്കയെ
മൃത്യുവിന്‍ കരങ്ങള പ്രാണനെ പുല്‍കുമ്പോള്‍ ഊര്ധ്വ ശ്വാസവും വലിചോടുങ്ങിയാ
Raathri പുലരാവേ … ഇന്നുമോര്‍ക്കട്ടെ ഞാനീ പിതൃ തര്‍പ്പണ വേളയില്‍ പുത്രനെന്ന വാക്കിന്റെയര്തവും ധര്‍മ്മവും …
പുണ്യതീര്‍ത്തതിലൊഴുകി മറയുന്നോരാ ദേഹിയെ വന്ദിച്ചു ഞാനെന്‍ വിരലിലെ ദര്‍ഭ മോതിരം ഊരിക്കളയാവേ
കാര്‍മേഖം മൂടിയ മാനവുമെന്‍ മനവും പെയ്തോഴിയുകയാണാ കര്‍മ വേദിയില്‍
പിതൃ വാത്സല്യം കുടിചിറക്കട്ടെ ഞാനിനി എന്‍ മകനെന്റെ ആത്മശാന്തിക്കായ് ഈ പുണ്യ ഭൂമിയില്‍ ദര്‍ഭയണിയും വരെ പുത്ര കര്‍മ്മം അനുഷ്ട്ടിക്കയാണ് ഞാന്‍ ….

2 comments:

ജോയ്‌ പാലക്കല്‍ - Joy Palakkal said...

പ്രണയം അങ്ങനെ ആയിരിക്കണം...
പരസ്പരമലിഞ്ഞുകഴിഞ്ഞാല്‍പിന്നെ...
വേര്‍തിരിയ്ക്കാനാവാത്ത നീര്‍കണങ്ങള്‍ പോലെ..
എല്ലാ ആശംസകളും നേരുന്നു!!!!

പ്രകാശ് ചിറക്കൽ said...

Nice