Sunday 11 July 2010

മറവിയുടെ മാറാല മൂടിയ ചിന്തകള് എന്നില് നിന്നൊളിച്ചു വച്ചതെന്തായിരുന്നു

പറയാന് മനസ്സില് സൂക്ഷിച്ച പറയാതെ ബാക്കി വച്ച മൌന ഗീതങ്ങളുടെ പല്ലവി എന്തായിരുന്നു

പ്രണയവും പരിഭവവും പറഞ്ഞു തീര്ത്ത പ്രതീക്ഷകള് എന്തായിരുന്നു

കഴിഞ്ഞു പോയ രാത്രികളില് നിലാ വെളിച്ചത്തില് ഒരു സങ്കീര്ത്തനം പോലെ നീ എന്നില് പെയ്തമാര്ന്നതെന്തിനായിരുന്നു

എന്നെ സ്വപ്നം കാണാന് പ്രേരിപ്പിച്ചതും മഴയില് കുതിര്ന്ന പൂക്കളെ താലോലിക്കാന് ശീലിപ്പിച്ചതും മഞ്ഞു കണങ്ങളിലെ പ്രതിബിംബങ്ങളില് നിന്മുഖം കാണിച്ചു തന്നതും എന്തിനായിരുന്നു

എന്റെ ശീലങ്ങള് നിന്റെ ഇഷ്ട്ടങ്ങാലാവുകയായിരുന്നു ഞാനറിയാതെ

പുഞ്ചിരിപ്പൂക്കളില് നീ അവശേഷിപ്പിച്ചതെന്തായിരുന്നു മറവിയോ മൌനമോ?

നിന്റെ പ്രതീക്ഷ സ്ഫുരിക്കുന്ന കണ്ണുകളില് ഞാന് അജ്നനായിരുന്നു

ഞാന് പ്രണയിച്ചത് നിന്നെയോ അതോ എന്നിലെ പ്രണയത്തെ തന്നെയോ

പുത്രന്‍


ആര്‍ദ്രമാം ചില്ലയില്‍ നിന്നൊരു മഞ്ഞുകണം പൊഴിയുമ്പോളരിയുന്നു ഞാനെന്റെ നൊമ്പരങ്ങള്‍ ...
നനുത്തോരാ കുളിരില്‍ മിഴിനീര്‍കനങ്ങളെ മഞ്ഞുനീര്‍ തുള്ളിയായ് കാണുന്ന ഭാവനയെ
എരിഞ്ഞടങ്ങുന്നേന്‍ പിതാവിന്‍ ആത്മശാന്തിക്കായ് സമര്‍പ്പിക്കട്ടെ …
മടങ്ങുകയാണ് ഞാന്‍ ഈ പുണ്യ ഭൂമിയില്‍ എന്നച്ചന്റെ കര്‍മ്മത്തിന്‍ തിരശീല വീഴവെ
ഇടറാതെ നടക്കണം ഇനിയെന്റെ വീഥിയില്‍ കര്‍മ്മങ്ങള്‍ തന്‍ ഭാരത്തെയെന്തി ….
കര്‍മ വീഥിയില്‍ ബാലിചോരുരുട്ടി കാത്തിരിക്കുന്നു ഞാന്‍ ബലിക്കാക്കയെ
മൃത്യുവിന്‍ കരങ്ങള പ്രാണനെ പുല്‍കുമ്പോള്‍ ഊര്ധ്വ ശ്വാസവും വലിചോടുങ്ങിയാ
Raathri പുലരാവേ … ഇന്നുമോര്‍ക്കട്ടെ ഞാനീ പിതൃ തര്‍പ്പണ വേളയില്‍ പുത്രനെന്ന വാക്കിന്റെയര്തവും ധര്‍മ്മവും …
പുണ്യതീര്‍ത്തതിലൊഴുകി മറയുന്നോരാ ദേഹിയെ വന്ദിച്ചു ഞാനെന്‍ വിരലിലെ ദര്‍ഭ മോതിരം ഊരിക്കളയാവേ
കാര്‍മേഖം മൂടിയ മാനവുമെന്‍ മനവും പെയ്തോഴിയുകയാണാ കര്‍മ വേദിയില്‍
പിതൃ വാത്സല്യം കുടിചിറക്കട്ടെ ഞാനിനി എന്‍ മകനെന്റെ ആത്മശാന്തിക്കായ് ഈ പുണ്യ ഭൂമിയില്‍ ദര്‍ഭയണിയും വരെ പുത്ര കര്‍മ്മം അനുഷ്ട്ടിക്കയാണ് ഞാന്‍ ….